Menu Close
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് പിരിച്ചുവിടണം:സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
August 28, 2020

News Headline

കൊച്ചി: കേരളത്തിലെ ന്യൂന പക്ഷ സമൂഹത്തിനൊന്നാകെ ആക്ഷേപവും അപമാനവുമാ യി മാറിയിരിക്കുന്ന സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് പിരി ച്ചുവിടാന്‍ കേരള സര്‍ക്കാര്‍ ത യ്യാറാകണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓ ഫ് ഇ ന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ ആവശ്യ പ്പെട്ടു.
മതനിരപേക്ഷതയെക്കു റിച്ച് നിരന്തരം പ്രസംഗിക്കു ന്നവര്‍ ന്യൂനപക്ഷ ക്ഷേമവ കു പ്പിന്‍റെ കീഴില്‍ നടക്കുന്ന അഴി മതിയും അനീതിയും കാണാ തെ പോകുന്നത് ദുഃഖകരമാ ണ്. സ്വജനപക്ഷപാതത്തി ന്‍റെയും കെടുകാര്യസ്ഥതയുടെയും മ തമൗലികവാദ പ്രവര്‍ത്തനങ്ങ ളുടെയും കള്ളക്കടത്തിന്‍റെ യും ഇടത്താവളമായി വകുപ്പ് അധഃപതിച്ചിരിക്കുന്നു. ക്രിസ്ത്യന്‍, മുസ്ലീം, സിക്ക്, പാഴ്സി, ബുദ്ധര്‍, ജൈനര്‍ എ ന്നീ ആറു വിഭാഗങ്ങളാണ് നി യമപരമായി ഇന്ത്യയിലെ ന്യൂ പ ക്ഷവിഭാഗങ്ങള്‍. ഈ ആറു വിഭാഗങ്ങള്‍ക്കും വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നതും പദ്ധതി തുക അനുവദിക്കുന്നതും. എ ന്നാല്‍ സംസ്ഥാനസര്‍ക്കാരി ന്‍റെ പദ്ധതികളും തുകയും ന്യൂ നപക്ഷത്തിലെ ഭൂരിപക്ഷം, അ ധികാരത്തിന്‍റെ പിന്‍ബലത്തി ല്‍ തട്ടിയെടുക്കുമ്പോള്‍ രാഷ്ട്രീ യ ഭരണനേതൃത്വങ്ങള്‍ നിസം ഗത പാലിക്കുന്നത് ക്രൈസ്ത വരുള്‍പ്പെടെയുള്ള മറ്റ് വിഭാഗ ങ്ങളെ അപമാനിക്കുന്നതും അവഗണിക്കുന്നതുമാണ്.
ന്യൂനപക്ഷ ക്ഷേമപദ്ധതി കള്‍ ക്രൈസ്തവരുള്‍പ്പെടെ അ ഞ്ചുവിഭാഗങ്ങളെ മാറ്റിനിര്‍ത്തി ഒരു വിഭാഗം ഒന്നാകെ കയ്യടക്കു ന്നത് എതിര്‍ക്കപ്പെടണം. ഇപ്പോ ള്‍ നടപ്പിലാക്കിയിരിക്കുന്ന അ നുപാതത്തിന് പിന്നില്‍ യാതൊ രു പഠനവുമില്ലെന്ന് സര്‍ക്കാര്‍ രേഖതന്നെ തെളിവായുള്ളപ്പോ ള്‍ തിരുത്തലുകള്‍ക്ക് തയ്യാറാ കാതെയുള്ള ന്യൂനപക്ഷ ക്ഷേ മവകുപ്പിന്‍റെ ധാര്‍ഷ്ഠ്യം അതി രുകടക്കുന്നു.
സച്ചാര്‍ കമ്മറ്റിയുടെയും പാലൊളി കമ്മറ്റിയുടെയും നി ര്‍ദ്ദേശങ്ങളുടെ മറവില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഖജനാവില്‍ നിന്ന് എല്ലാ ന്യൂന പക്ഷങ്ങളുടെയും ക്ഷേമത്തി നായി അനുവദിക്കുന്ന നികു തിപ്പണം മതപഠനശാലകള്‍ നടത്തുന്നതിനും മതാധ്യാപ കര്‍ക്ക് ശമ്പളവും പെന്‍ഷനും ക്ഷേമനിധിയും എര്‍പ്പെടുത്തു ന്നതിനും ചെലവഴിക്കുന്നത് മ തേതരത്വരാജ്യത്തിന് ചേര്‍ന്ന താണോയെന്ന് പൊതുസമൂ ഹം വിലയിരുത്തണം.
ന്യൂനപക്ഷ ക്ഷേമപദ്ധതി ഫണ്ടുകളുടെ വിനിയോഗം അ ന്വേഷണവിധേയമാക്കണമെ ന്നാവശ്യപ്പെട്ടുകൊണ്ട് ലെയ് റ്റി കൗണ്‍സില്‍ കേന്ദ്രസര്‍ക്കാ രിനെ സമീപിക്കുമെന്ന് വിസി സെബാസ്റ്റ്യന്‍ പറഞ്ഞു.

Share on facebook
Share on twitter
Share on whatsapp