Menu Close
സഭയുടെ അജപാലന ആഭിമുഖ്യങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തണം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
August 19, 2020

News Headline

കൊച്ചി: സഭയുടെ അജപാലന ആഭിമുഖ്യങ്ങളിൽ കാതലായ മാറ്റം വരുത്തികൊണ്ട് അജപാലനശുശ്രുഷാരംഗം നവീകരിക്കണമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോമലബാർ സഭയുടെ 28-മത് മെത്രാൻ സിനഡിന്റെ, രണ്ടാമത് സമ്മേളനം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരൂന്നു അദ്ദേഹം . സഭയുടെ അജപാലനപരമായ കാഴ്ചപ്പാടുകളിൽ വിശ്വാസികളുടെ സമഗ്രമായ വികസനത്തിനു പ്രാധാന്യം നല്കണമെന്ന് എടുത്തുപറഞ്ഞ കർദിനാൾ, കഴിഞ്ഞ കാലങ്ങളിൽ ആതുരശുശ്രൂഷാരംഗത്തും വിദ്യാഭ്യാസരംഗത്തും സഭ ഫലപ്രദമായി ഇടപെട്ട് പ്രവർത്തിച്ചതുപോലെതന്നെ ജനങ്ങളുടെ സാമ്പത്തിക സുസ്ഥിതി ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ സഭ കാര്യ ക്ഷമമായി ഇടപെടണമെന്ന് തന്റെ ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു . കൃഷിയും വ്യവസായവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ രാജ്യത്ത് ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. തന്റെ ഉദ്ഘാടന പ്രസംഗത്തിൽ , കാലംപെയ്ത അഭിവന്ദ്യ മാർ മാത്യു ആനിക്കുഴിക്കാട്ടീലിനെ അനുസ്മരിച്ച മേജർ ആർച്ചുബിഷപ്പ്, മലോയോര കർഷകജനതയുടെ ഉന്നമനത്തിനുവേണ്ടി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളേയും ജീവന്റെ പ്രോത്സാഹനത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങളേയും എടുത്തുപറയുകയും അദ്ദേഹത്തിന് നിത്യശാന്തി നേരുകയും ചെയ്തു . രൂപതാഭരണത്തിൽ നിന്ന് വിരമിച്ച മാർ മാത്യു അറയ്ക്കലിന്റെ നിർമലമായ സഭാശുശ്രുഷകളെ അനുസ്മരിച്ചുകൊണ്ട് അ ദ്ദേഹത്തിന് നന്ദി പറയുകയും കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനായി ഉത്തരവാദിത്വം ഏറെറടുത്ത മാർ ജോസ് പുളിയ്ക്കലിന് സിനഡിന്റെ പേരിലുള്ള ആശംസകൾ അറിയിക്കുകയും ചെയ്തു . പാലക്കാട് രൂപതയുടെ സഹായത്താനായി നിയമിതനായ മാർ പീറ്റർ കൊച്ചുപുരയ്ക്കലിന് പ്രത്യേകം സ്വാഗതമാശംസിച്ചു . സീറോമലബാർ സഭാവിശ്വാസികളുടെ ഉപയോഗത്തിനായി റോമിലെ സാന്താ അനസ്താസിയ മൈനർ ബസലിക്കാ നല്കിയതിന് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയ്ക്കും പൗരസ്ത്യ തിരുസംഘത്തിനും റോമാ രൂപതയ്ക്കുവേണ്ടിയുള്ള മാർപാപ്പയുടെ വികാരിജനറാളിനും പ്രത്യേകം നന്ദി പറഞ്ഞ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, നമ്മുടെ സഭയെ സംബന്ധിച്ച് ദീർഘകാലമായുളള സഭയുടെ ഒരു ആഗഹപൂർത്തീകരണമാണിതെന്നും അറിയിച്ചു . കോവിഡ് കാലത്ത് ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള രൂപതകളുടെ നേത്യത്വത്തിൽ നടത്തിയ സാമൂഹിക ഇടപെടലുകളെ കർദിനാൾ പ്രത്യകം അനുസ്മരിക്കുകയും എല്ലാവർക്കും നന്ദി പറയുകയും ചെയ്തു.

                        കോവിഡ് -19 പ്രോട്ടോക്കോൾ നിലവിലിരിക്കുന്ന സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള സീറോ മലബാർ സഭയിലെ മെത്രാൻമാർക്ക് സഭയുടെ ആസ്ഥാന കാര്യാലയത്തിൽ വന്ന് പരമ്പരാഗത രീതിയിലുള്ള സിനഡ് സമ്മേളനം നടത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് സീറോമലബാർ സഭയുടെ മെത്രാൻ സിനഡ് ഇലക്ട്രോണിക്ക് പ്ലാറ്റ്ഫോമിലുടെ നടത്തുന്നത് . സീറോമലബാർ സഭയിലെ 64 മെത്രാൻമാരിൽ രൂപതാ ഭരണത്തിലുള്ളവയും വിരമിച്ചവരുമായ 61 പേർ ഈ ഓൺലൈൻ സിനഡ് സമ്മേളനത്തിൽ സംബന്ധിക്കുന്നുണ്ട് . മൂൻകൂട്ടി നിശ്ചയിച്ച വിഷയങ്ങ ളായിരിക്കും പ്രധാനമായും സിനഡിൽ ചർച്ചചെയ്യുന്നത് . ചൊവ്വാഴ്ച ആരംഭിച്ച മെത്രാൻ സിനഡ് മൂന്ന് ദിവസം നീണ്ടുനില്ക്കും , ഒരോദിവസവും വൈകുന്നേരങ്ങളിൽ രണ്ടുമണിക്കൂർ സമയമാണ് സിനഡിനുവേണ്ടി മാറ്റിവയ്ക്ക്ന്നത് , വിവിധ രാജ്യങ്ങളുടെ സമയക്രമമനുസരിച്ച് എല്ലാ മെത്രാൻമാർക്കും പങ്കെടുക്കുന്നതിനു വേണ്ടീയിട്ടാണ് ഇത്തരത്തിൽ സമയം ക്രമീകരിച്ചിരിക്കുന്നത്.

Share on facebook
Share on twitter
Share on whatsapp